ജീവിക്കുന്ന ജീവശാസ്ത്രം

ആ കോടയിലും 
നിഗൂഢതകൾ പൊഴിക്കുന്ന അഗളിയുടെ പുത്രി..

*ജീവിക്കുന്ന ജീവശാസ്ത്രം*
അനുപ്രിയ. ബി.


എഴുത്തുമായി ബന്ധപ്പെട്ട സംസാരങ്ങളിൽ ഏർപ്പെടാൻ എനിക്കുമാത്രമായൊരു ഇടമുണ്ട്... ഞാൻ എന്റെ വിഴുപ്പുകൾ പൂർണമായും ഇറക്കി വെക്കുന്ന ഒരു ചതുപ്പാണ് അത്. അങ്ങനെയൊരു ഇടത്തിൽ ഞാൻ വാതോരാതെ സംസാരിക്കാറുള്ളത് അയാളെ ക്കുറിച്ച് മാത്രമാണ്.. പരിചയപെട്ടിട്ട് ഒത്തിരി ഒന്നും ആയിട്ടില്ലെങ്കിലും അയാളിലെ നിഗൂഢതയുടെ ഭംഗിയുള്ള ഇടങ്ങൾ അന്വേഷിക്കാൻ എനിക്ക് അത്ര കണ്ട് ഇഷ്ടമായിരുന്നു...ഞങ്ങൾക്ക് മാത്രമറിയാവുന്ന സാറ്റ്ലൈറ്റ് കൾക്ക് മുൻപിൽ മഴ നനഞ്ഞും കുട പിടിച്ചും കൈകോർത്തു പിടിച്ചും ജീവിക്കുന്ന രാഷ്ട്രീയത്തിൽ മുങ്ങികുളിച്ച പത്തു മാസങ്ങളുടെ കഥകളുണ്ട് പറയാൻ... കോട മൂടിയ ആ നട്ടുച്ചയിൽ ഭൂമിയിലേക്ക് വീഴുന്ന മഴതുള്ളികളെ തലോടി ഞങ്ങളൊരു ചിത്രം പകർത്തിയിരുന്നു... അവിടം മുതൽ സാറ്റ്ലൈറ്റ് വലയങ്ങൾ ഞങ്ങൾക്കൊപ്പം വ്യാഴവട്ടം പോലെ കൂടെയുണ്ട്...   ധ്വനിയുടെ അധ്യായങ്ങൾ കൂടെ നിൽക്കുമ്പോഴും ഒരിക്കലും എഴുതി അവസാനിപ്പിക്കാൻ പറ്റാത്ത കഥകളുടെ നീണ്ട കരയാണ് താനെന്ന ബോധ്യമായിരിക്കും ഒരായിരം തവണ എന്റെ തൂലിക നിനക്ക് മുൻപിൽ മുഖം തിരിച്ചത്. കുട്ടിക്കളികളുടെ മഞ്ച,നിറയെ പൊള്ളുന്ന ജീവശാസ്ത്രമാണെന്ന് മനസിലാക്കാൻ ആ തെറ്റിപാപ്പാച്ചി ക്കൊപ്പം ഒത്തിരി സഞ്ചരിക്കേണ്ടിവന്നു. അതുകൊണ്ട് തന്നെയാവും കളിതമാശകൾക്കിടയിലും മാസത്തിൽ ഒരുവട്ടമെന്നോ ദിവസത്തിൽ മൂന്നുവട്ടമെന്ന തോതിലോ നമ്മൾ തെറ്റിയിരുന്നത്.. അനുപ്രിയയെ ഞാനെന്റെ ജീവശാസ്ത്രവുമായി കൂട്ടിയോജിപ്പിരുന്നു എന്ന് പറയുമ്പോൾ പിന്നെന്തിനാ നീ മിണ്ടാതെ നടന്നത് എന്നൊരു ചോദ്യം എനിക്ക് നേരെ വിരൽ ചൂണ്ടുന്നുണ്ടാവും. ലളിതമായ ഒരു ഉത്തരം ഞാൻ അവക്ക് നേരെ കോർത്തുവിടും.  അത്തരം  ജീവശാസ്ത്ര ശാഖയിൽ നിന്നും ഉയർന്നു പൊങ്ങുന്ന നിശ്വാസത്തോട് മാത്രമേ ഞാനെന്റെ പപ്പ്സിനെ തുറന്ന് കാണിച്ചിട്ടുള്ളൂ... ഒരിക്കൽ തെറ്റിയാൽ പിന്നീടൊരു മടക്കം തെറ്റിയവരിലേക്ക് ഒരിക്കലും യാത്രചെയ്യാത്ത  എന്റെ സ്വഭാവം ആ മിഴികളിലെ എന്തിനെന്ന് തോന്നിപ്പിക്കുന്ന,നോട്ടത്തിന് പുറകെ അറിയാതെ സഞ്ചരിച്ചിട്ടുണ്ട്... എം. ആർ. എസ് സ്റ്റാഫ്‌ മുറിയിൽ ആരും കാണാത്തൊരു കോണിൽ പണികളുമായി മല്ലിടുന്ന എന്നെ നോക്കി അവളുടെയൊരു നോട്ടമുണ്ട്... ഒരുപക്ഷെ എം. ആർ. എസിൽ ഞാൻ ഏറ്റവും കൂടുതൽ ആസ്വദിട്ടുള്ളത് ആ ഒരു നോട്ടമാണ്..എന്റെ സാറേ... എന്നൊക്കെ വിളിക്കാൻ തോന്നിയിട്ടുണ്ട്..ഒരു കവിത പോലെ, കഥകൾ പോലെ, ലേഖനങ്ങൾ പോലെ,വൈരുധ്യങ്ങളും പ്രചോദനങ്ങളും മൗനമായി മറ്റു പല ആശയങ്ങളും പടർത്തി വിടുന്നൊരു ഭംഗിയുള്ള ആ നോട്ടങ്ങൾ എന്നെ ഒത്തിരി കണ്ട് ത്രസിപ്പിച്ചിരുന്നു. എന്തിനെന്നല്ലേ, കാരണം അത്തരമൊരു നോട്ടം ഇതിനു മുൻപ് ഞാൻ എവിടെയും കണ്ടിട്ടില്ല. നേത്രങ്ങൾക്ക് ഇത്രയും ഭംഗിയുള്ള ഒരാളെ ഞാൻ നടത്തിയ യാത്രകളിൽ പോലും കണ്ടിട്ടില്ല.. ജീവിച്ചു ജീവിച്ചു പ്രണയിച്ചിടാം എന്ന തോതിലോ,ഈ നിഗൂഢതകളുടെ ആഴങ്ങളിൽ പരസ്പരം നോക്കി നോക്കി കണ്ണുകൾ കൊണ്ട് നമ്മുക്ക് സംസാരിക്കാം എന്നൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്.. കണ്ണുകളിൽ നിഗൂഢത ഒളിപ്പിക്കുന്ന, നമ്മളെ നിരന്തരം അലട്ടുന്ന, മന്ത്രികത ചൊരിപ്പിക്കുന്ന,മാജിക്‌ പടർത്തുന്ന ആ നോട്ടത്തിന് ഇലക്ട്രിക് കറന്റ്‌ നെക്കാൾ ശക്തിയുണ്ട്. വീട്ടിൽ ഒരുസമയത്ത് അലർന്ന് കേട്ടിരുന്ന പേരായിരുന്നു അനുപ്രിയ എന്നത്. അതൊരു സഹോദര്യത്തിന്റെ പ്രതിധ്വനി എന്നതിൽ അപ്പുറം ഈ നീലാകാശത്തിൽ പാറി പറക്കാൻ എനിക്ക് ഒരു ഇടം നൽകിയിരുന്നില്ല എന്നത് തന്നെയാണ് ജീവിച്ചു ജീവിച്ചു പ്രണയിച്ചീടാം എന്നതിൽ നിന്ന് എന്നെ വഴി ത്തിരിച്ചു വിട്ടത്.

എങ്കിലും സഖാവെ,

ആശയങ്ങളിലും പ്രത്യയശാസ്ത്രങ്ങളിലും യാന്ദ്രികതയിലുമെല്ലാം  എതിരിടങ്ങൾ ആയിരുന്നു അനുപ്രിയ എനിക്ക്...ഒരു നായക്ക് പോലും മണത്ത് കണ്ടുപിടിക്കാൻ പറ്റാത്ത നയതന്ത്രങ്ങൾ എങ്ങനെയാണ് അവൾ മെനയുന്നത്?. തന്റെ രഹസ്യങ്ങൾ മനസിലാക്കാൻ ഒരു മനഃശാസ്ത്രവിദഗ്ധനും സാധിക്കില്ല. അത്രത്തോളം രഹസ്യങ്ങളുടെ കലവറയാണ് അനുപ്രിയ....

അവളുടെ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ നോക്കുന്നതൊരു ഹരമായി മാറിയ സമയമുണ്ടായിരുന്നുവെനിക്ക്.. എങ്കിലും ഒരു ചെറു പകുതിയിൽ പോലും ആ രഹസ്യങ്ങളെ പിച്ചിചീന്താൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല.. നിളയുടെ തീരത്ത് ഒരു മഴ കഴിയുമ്പോൾ അടിഞ്ഞുകൂടുന്ന മണൽ പരപ്പുകൾ പോലെ അത് അങ്ങനെ അവിടം അടിഞ്ഞുകൂടട്ടെ.. അതിനറ്റത്ത് രഹസ്യങ്ങളുടെ കലവറകൾ നമ്മുക്ക് ഒരുക്കണം... അതിലൊരു ചെറുകലവറയിൽ വെയിൽ തട്ടാത്ത വിധത്തിൽ ഒരു യക്ഷിയെ താമസിപ്പിക്കണം... അവസാനം ഒരു യക്ഷിയായി നീ മാറണം.

ഈയിടയിൽ ഇടതോരാതെ ഞാൻ നിന്നെ സ്വപ്നം കാണുന്നുണ്ട്. പലതും ഭീകരമായതായിരിക്കും... സൈലന്റ് വാലിയിൽ നീ അകപ്പെട്ട് പോവുന്നതും ആരും രക്ഷിക്കാൻ ഇല്ലാതെ വഴി അറിയാതെ നീ തടിക്കുണ്ട് ഊരിൽ എത്തുന്നതും അവിടെന്ന് എം. ആർ. എസിലെ കുട്ടി ഓടി വന്ന് ടീച്ചറെ എന്ന് വിളിച്ചു കെട്ടി പിടിക്കുന്നതും, ഒപ്പം അവൾക്കൊപ്പം കിലോമീറ്ററുകളോളം നീ സഞ്ചരിക്കുമ്പോൾ ഒരു വലിയ ഔഷധതോട്ടം കാണാൻ ഇടവരുന്നതും, അതുമായി ബന്ധപ്പെട്ട പഠനങ്ങളിൽ നീ അകപ്പെടുന്നതും അവസാനം ഒരു ഭ്രാന്തിയായി നീ മാറുന്നതുമൊക്കെ ഞാൻ സ്വപ്നം കാണാറുണ്ട്. അത് മാത്രമല്ല, ഈയടുത്ത് പേടിപ്പിക്കുന്ന ഒരു സ്വപ്നം കണ്ടു... റോഡിൽ ചതഞ്ഞു അരഞ്ഞു കിടക്കുന്ന നീ.... അതിൽ ഞാനൊന്ന് ഞെട്ടി എണീറ്റു... രാത്രി ഒരു 2.30 ആയി കാണും.. എങ്ങനെയാ ഞൻ അപ്പൊ നിന്നെ വിളിക്കുക... രാവിലെ ആക്കിയത് എങ്ങെനെയാണെന്ന് എനിക്കെ അറിയൂ.. എന്താണ് നിരന്തരം നീ എന്റെ സ്വപ്നങ്ങളിൽ വരുന്നത് എന്ന ചിന്ത എന്നെ കൊണ്ടേത്തിച്ചത് കാർട്ടോഗ്രാഫി പഠനത്തിൽ ആണ്. ഒരു വലിയ ജീവിശാസ്ത്രമേഖല നീ അറിയാൻ ഉണ്ട്.. മറ്റാർക്കും കിട്ടാത്ത ഒരു കണ്ണ് നിനക്ക് ഉണ്ട്... മറ്റാർക്കും നൽകാൻ സാധിക്കാത്ത ഒരു നോട്ടം നീ അതിലൂടെ ലോകത്തിനു നൽകുന്നുണ്ട്. വ്യക്തമായി പറഞ്ഞാൽ നിന്റെ നോട്ടത്തിൽ ആശ്വാസം കണ്ടെത്തുന്ന ഒരു ജീവി വർഗ്ഗം പുറം ലോകത്ത്, അല്ലെങ്കിൽ സൂക്ഷ്മ ലോകത്ത് ഉണ്ട്.. അവയെ മെല്ലെ മെല്ലെ ആ മൈക്രോ സ്കോപ്പിലൂടെ നോക്കി കണ്ടുപിടിക്കണം... പുത്തൻ ശാസ്ത്ര കണ്ടുപ്പിടിത്തങ്ങൾ നടത്തി നവോത്ഥാനം കൊണ്ട് വാടോ... ഗവേഷണത്തിൽ തന്റെ കഴിവ് തെളിയിക്കണം... അതിനുള്ള ഒരു കഴിവ് തനിക്ക് ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
പൊട്ടലും ചീറ്റലും നിരന്തരം ആവർത്തിക്കുന്ന ഈയൊരു സൗഹൃദം ഞാൻ ഒത്തിരി ആസ്വദിക്കുന്നുണ്ട്. ഒരുതരത്തിൽ പറഞ്ഞാൽ ഒരു യഥാർത്ഥമായ കോണിൽ നിന്നും നീ എന്നെയും ഞാൻ നിന്നെയും കാണുന്നതോടൊപ്പം എന്നിലെ എല്ലാ മണ്ടത്തരവും പൊട്ടത്തരവും, ഒപ്പം എന്നിലെ ഒന്നിനും കൊള്ളാത്തഎന്റെ ചളികളും എന്നിലെ മലിനമായ ചിന്തകളും ചാലിയാർ പുഴയെന്നോളം ഏറ്റെടുക്കുന്ന മാന്യമായി മൗനത്തോടെ എല്ലാം കേട്ട് നിൽക്കുന്ന നീ ഉണ്ടല്ലോ... നീയൊരു സംഭവമാണ്... അതെ.. അഗളിയുടെ പുത്രി... ബാലകൃഷ്ണന്റെ മകൾ... തിരസ്‌ക്കരിക്കപ്പെട്ട ഒരു ജനതയുടെ വികസനചരിത്രം രചിക്കുന്നതിൽ അച്ഛൻ ശ്രെദ്ധ കേന്ദ്രികരിച്ചപ്പോൾ ആ അച്ഛന്റെ രണ്ട് പുത്രികളും കേരളത്തിന്റെ ശാശ്വതമായവികസന മാതൃകയുടെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ വ്യാപിച്ചു പടർന്നു കിടക്കുന്നു. ഒരാൾ ആരോഗ്യ മേഖലയിലും മറ്റൊരാൾ തിരസ്‌ക്കരിക്കപ്പെട്ട ഒരു ജനതയുടെ മക്കൾക്ക് വിദ്യാഭ്യാസപുരോഗതി ഉണ്ടാക്കുന്നതിലും... ആ മകൾ ക്ലാസ്സ്‌ മുറികളിൽ പ്രയോഗിക്കുന്ന തന്ത്രങ്ങളുണ്ട്... അറിഞ്ഞു നൽകുന്നതാണ് പ്രാധാന്യം.. ഓരോരുത്തരെ അറിഞ്ഞ്,വേണ്ടത് നൽകുന്ന പ്രകൃതി യിൽ അധിഷ്ടിതമായ വിദ്യഭ്യാസ രീതിശാസ്ത്രം പിന്തുടരുന്ന എന്റെ പ്രിയ സുഹൃത്തേ....

നിനക്ക് ഞാൻ ഹൃദയത്തിൽ നിന്നൊരു ജന്മദിനം ആശംസിക്കാൻ എനിക്ക് വാക്കുകൾ വിരളമാണ്.. അതുകൊണ്ടായിരിക്കും, ഈ വരമൊഴി, വാമൊഴിക്കൊപ്പം മഴത്തുള്ളികൾ പൊഴിക്കുന്നത്...എങ്കിലും നിർമലമായ ഞാൻ കണ്ട മനുഷ്യരിലെ  നയതന്ത്ര വിദഗ്ധയ്ക്ക് ജന്മദിന ആശംസകൾ.❤️🫂


@സുബിൻ. കെ

ആറ്റിട്ടുഡിനൽ ഇഷ്യൂ ബാധിക്കാത്ത ഒരാൾ മതി... ഒരാൾ മാത്രം.








വളരെ അപ്രതീക്ഷിതമായാണ് ഞാൻ പുതുർ സ്കൂളിന്റെ ഫേസ്ബുക്ക് പേജ് കാണുന്നത്... മുൻപ് വിദ്യാലയത്തിൽ പഠിപ്പിച്ച അധ്യാപിക സ്കൂളിലെ എസ്. പി. സി ക്യാമ്പ് സന്ദർശിക്കാൻ എത്തിയ വിശേഷങ്ങൾ 6 മണിക്കൂർ മുൻപ് പങ്കുവെച്ച പോസ്റ്റ്‌... പെട്ടന്ന് ഫേസ്ബുക് സ്വയം അപ്ഡേറ്റ് ആയി...
ഞാനറിയാതെ എന്റെ മുഖത്ത് ചിരി പടർന്നു.... ഇലകൾ നോക്കി ഗ്രാഫ് പേപ്പറിൽ അവരത് വരയ്ക്കുന്നു... ഇലകളെ പകർത്തി വരയ്ക്കുന്ന കാഴ്ച..
ശാസ്ത്ര പരീക്ഷണങ്ങളെ ക്ലാസ്സ്‌റൂമിൽ എത്തിച്ച കാഴ്ച... ആ ബീക്കറുകളിൽ അവർ മഞ്ഞയും ചുവപ്പും ദ്രാവകം നിറച്ചു വെച്ചിരിക്കുന്നു... പരീക്ഷണം എന്തിനെ പറ്റിയുള്ളതാണെന്ന് മനസിലായില്ല... എങ്കിലും കുട്ടികൾ തങ്ങളുടെ ക്ലാസ്സ്‌ മുറിയിൽ സാമഗ്രികൾ ഉപയോഗിച്ച് ചെയ്തതിന്റെ കാഴ്ചകൾ....

രണ്ട് കാര്യങ്ങളാണ് മനസിലേക്ക് ഓർമ വന്നത്..
ഏറ്റവും ആദ്യത്തേത്, സയൻസിനെ നെഞ്ചോട് ചേർക്കുന്ന ഒരു അദ്ധ്യാപകൻ പുതുർ ട്രൈബൽ ഹൈസ്കൂളിൽ ജോയിൻ ചെയ്തതിന്റെ മികവ്.

മികവ് ആണെന്ന് ഞാൻ പറയുന്നില്ല... അട്ടപ്പാടി മേഖലയിലെ അട്ടപ്പാടിയിൽ തന്നെ പഠിപ്പിക്കുന്ന ഒരു സയൻസ് അധ്യാപികയോട് ഒരിക്കൽ നിങ്ങൾ പരീക്ഷണം ചെയ്യിക്കുന്നതോ, കുട്ടികൾക്ക് ശാസ്ത്ര പോഷിണി യുടെ അവസരങ്ങൾ തുറന്ന് കൊടുക്കുന്നതോ കണ്ടിട്ടില്ലല്ലോ എന്ന് ചോദിച്ചപ്പോൾ അവർ എന്നോട് പറഞ്ഞ മറുപടി ഞാൻ ഇന്നും ഓർക്കുന്നുണ്ട്.. അവർക്ക് പരീക്ഷണം കാണിച്ചു കൊടുത്തിട്ടു കാര്യമില്ല എന്ന്.. കാരണം അവർക്ക് അതറിയില്ല എന്ന്...

ട്രൈബൽ കുട്ടികൾ അല്ലെ എന്ന്. ട്രൈബൽ കുട്ടികളാണ് ടീച്ചർ ഈ സ്കൂളിൽ, അവർക്ക് മുന്നിലോട്ട് ഇവരുടെ സയൻസ് അദ്ധ്യാപകൻ പരീക്ഷണ നീരിക്ഷണം നടത്തി സയൻസ് ഡയറി യിൽ എഴുതിക്കുന്ന കാഴ്ചയാണ്... അവരുടെ മുഖത്തെ തെളിച്ചം നോക്ക്... താല്പര്യം നോക്ക്... അധ്യാപകർ കാണിച്ചു കൊടുത്താൽ മാത്രമേ തന്റെ മുന്നിലുള്ള കുട്ടികൾ പഠിക്കു എന്നും, അയാളുടെ പാത പിന്തുടരുവെന്നും എന്തുകൊണ്ട് ആ അധ്യാപിക മനസിലാക്കുന്നില്ല എന്ന് ഓർക്കുമ്പോൾ, ആറ്റിട്യൂഡിനൽ ഇഷ്യൂ എന്ന് പേപ്പറിൽ എഴുതി ഞാൻ മാറി നിൽക്കും.

രണ്ടാമതായി, പുടുർ സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ, നിരന്തരം ഒരു അടിക്കുറിപ്പോടെ ഫേസ്ബുക് പേജിൽ വന്നാൽ സമൂഹ മാധ്യമത്തിലൂടെ സ്കൂൾ പ്രശസ്തമാവും. പഠന സംബന്ധിയായ കാര്യങ്ങൾക്ക് കുട്ടികളും അധ്യാപകരും പരിശ്രമിക്കുന്നത് സമൂഹ മാധ്യമത്തിലൂടെ പുറത്ത് കൊണ്ടുവരുമ്പോൾ ട്രാൻസ്പരന്റ് ആയൊരു ഇമേജ് വിദ്യാലയത്തിനു വരും. അത് ഒരുപക്ഷെ വിദ്യാലയത്തിന്റെ വികസനത്തിൽ ഒരു നാൾ വഴി ആവും.ഉയർന്ന ഉദ്യോഗസ്ഥരും മറ്റും സ്കൂൾ തല പ്രവർത്തനങ്ങൾ അറിയുമ്പോൾ നിരന്തരഉജ്ജ്വല സാഹിത്യം നിർമിക്കാൻ സാധിക്കും...

@സുബിൻ. കെ.

ലോക്ക് ഇൻ *ടു*ഇന്റർവ്യൂ 🥳

കരഞ്ഞുകലങ്ങിയ രാത്രിക്കിപ്പുറത്ത് റോഡിനരുകിലെ മാവിലെ പഴുത്ത മാങ്ങകൾ കണ്ണിൽ കണ്ടുണർന്നദിനം. സ്ഥിരം പല്ലവികൾ ഇന്നുണ്ടായിരിരുന്നില്ല. ഞാനെന്റെ കൈപുസ്തകം നോക്കി ഇന്റർവ്യൂ ഷെഡ്യൂളുകൾ മനസിലാക്കി. ഒരു ദിവസത്തെ അധ്യാപനം കൊണ്ട് നടുനിവർത്താൻ കഴിയാതെ പോയ നഫീസ ക്ക് ഒരു കൂട്ടെന്നോണം ആവേശത്തിൽ എടുത്ത തീരുമാനമായിരുന്നു, ഇന്നത്തെ ചുരം കയറലും തുടർന്ന് ഉണ്ടായ സംഭവങ്ങളും... പല്ല് തേക്കാൻ കോൾ ഗെറ്റ് അന്വേഷിച്ചപ്പോൾ ചുമലിലെ ദാരിദ്ര്യത്തിന്റെ മടക്കുകൾ എന്നെ നോക്കി പുഞ്ചിരിച്ചു. അമ്മയുടെ പേഴ്സ് തപ്പി ലിസ്റ്റുമായി കടയിലേക്ക്... മുന്നിലേക്ക് നടക്കുമ്പോൾ ഞാനോർത്തു എന്തിനാ ഞാൻ നടന്ന് പോവുന്നത്? വണ്ടിയുടെ കീ എടുക്കലും സ്റ്റാർട്ട്‌ ആക്കുന്നതും മുന്നോട്ട് പായിക്കുന്നതും ഒക്കെ സിനിമ സ്റ്റൈലിൽ നടന്നെങ്കിലും ഷിഫാന യുടെ കാലിൽ കൊണ്ട് വണ്ടിയിടുമെന്ന് കരുതിയില്ല... ഭാഗ്യം അവൾക്ക് ഒന്നും പറ്റിയില്ല എന്നൊരു ആശ്വാസത്തിൽ മുന്നിലേക്ക് ഒരിക്കെ തള്ളിയിട്ട വണ്ടിയെ ഓൺ ആക്കി കട വരെ എത്തിച്ചപ്പോഴേക്കും വണ്ടികളുടെ വികസനകഥ ജയമുകുന്ദൻ മാഷ് പറഞ്ഞത് പൂർണമായി ഞനോർത്തു... സാധനം വാങ്ങി വീട്ടിൽ വന്ന് ചായയും പുട്ടും കഴിച്ചു, പോയി കുളിച്ചു... എന്തോ മറന്നെന്ന ഓർമപ്പെടുത്തൽ നടത്താൻ അമ്മ മറന്നില്ല..

പൊട്ടിക്കാത്ത കോൾ ഗേറ്റ് എന്നെ നോക്കി പല്ലിളിച്ചു.
ഉണ്ടായ നാണക്കേട് മറച്ചുവെക്കാൻ ഒന്നും ചെയ്യാൻ കഴിയില്ലെന്ന ബോധത്തിൽ പല്ല് തേച്ചു.. കുട്ടപ്പനായി പുറത്തു ഇറങ്ങുമ്പോൾ സമയം 9.36...

വീണ്ടും വണ്ടി എന്നെ മാടിവിളിച്ചു.. പക്ഷെ അവന്റെ ചിരി എന്നെ അപകടത്തിലേക്ക് എത്തിക്കുമെന്ന ധാരണ എൽ. കെ. ജീ യിൽ പഠിക്കുന്ന ഇഷമോൾ ക്ക് കൂടെ ഉണ്ടായിരുന്നു... ഓള് വന്ന് കണ്ണേട്ടാ... ഈ ഫയൽ എനിക്ക് തരുമോ എന്ന്...
ഇതുപോലെ ഒരു ഫയൽ എനിക്കും വേണം കണ്ണേട്ടാ എന്ന് പറയുമ്പോൾ എന്തിനാ... സർട്ടിഫിക്കറ്റ് തൂക്കി ഒരു ജോലി തരുമോ എന്നാ ചോദ്യം ചോദിക്കാൻ ആവുമെന്ന് മനസ്സിൽ കരുതി..
ആ കുഞ്ഞു മുഖം ചേർത്ത് പിടിച്ചു ഒരു സെൽഫി പാസ്സ് ആക്കി... ഓട്ടോ യിൽ അവളെ കേറ്റിവിട്ട് ഞാനൊരു ഓട്ടോയും പിടിച്ചു മണ്ണാർക്കാട് എത്തിയപ്പോ 10.09 ആയിരുന്നു... ഡ്രൈവർ ചേട്ടൻ ബസ് എടുത്തു... ഒരു ഫോട്ടോ സ്റ്റാറ്റ് എടുക്കാൻ ഉണ്ടെന്ന് പറഞ്ഞും, ഒരു 2 മിനുട്ട് നിർത്താൻ പറഞ്ഞു കെഞ്ചി... സാഹചര്യങ്ങൾ അല്ലെ മനുഷ്യനെ പലതും പഠിപ്പിക്കുന്നത്. ബസ് ലിൻഷാ മെഡിക്കൽസ് കടക്കുന്നു... പിന്നാലെ ഞാനും.. ഓടി ഓടി കിതപ്പ് സഹിക്കാതെ ബസിൽ കേറി... കണ്ടക്ടർ എന്നെ നോക്കി ചിരിച്ചു.. ബാക്കിലെ സീറ്റിൽ ഇരുന്ന് 5,6,7 ലെ പാഠം പുസ്തകം തലോടി... ചുരം കയറുമ്പോൾ ആ തണുത്ത കാറ്റിൽ ചെറുതായി ഒന്ന് കണ്ണടഞ്ഞു.. ചുരം കേറുമ്പോൾ പതിവായി വരുന്ന ഈ മയക്കം എന്തൊരു സുഖമാണെന്ന് ഒത്തിരി വട്ടം ചുരം കേറിയവർക്ക് മാത്രം അനുഭവിക്കാൻ സാധിക്കുന്ന കുടിലതയുടെ മന്ത്രമാണെന്ന് ഒരിക്കെ വർക്കി പറഞ്ഞത് ഓർത്തങ്ങനെ ഇരുന്ന്...

ബസ് പാക്കുളം എത്തുന്നു.. കുറച്ചു നേരം നിർത്തിയിട്ട ബസ് നേ ലക്ഷ്യമാക്കി സാറേ എന്നൊരു വിളി... മെല്ലെ ഞാൻ അത് എനിക്ക് നേരെയുള്ള അബാ ണെന്ന് മനസിലാക്കി.

കാർത്തിക.
കാർത്തു... എന്താ ഇവിടെ എന്ന് ഞാൻ തിരിച്ചു ചോദിച്ചു... എം. ആർ. എസ് ഇൽ ഉണ്ടായിരുന്നപ്പോൾ എന്നെ ഒത്തിരി തവണ അത്ഭുതപെടുത്തിയ കുട്ടിയാണ് കാർത്തിക. ചിക്കൻ പോക്സ് അതിന്റെ മൂർദ്ധന്യത്തിൽ വന്നിട്ട് അത്ഭുതകരമായി രക്ഷപെട്ട കാർത്തിക എന്നെ മറന്നു കാണുമെന്നു വിചാരിച്ചതാ. പക്ഷെ അവൾ എന്നെ മനസിലാക്കി... എന്റെ പേര് കൂട്ടി വിളിച്ചു..
ഇതിലും വലുത് ഇന്നത്തെ ദിവസത്തെ മധുരമുള്ളതാക്കില്ല...
അഗളി സ്കൂളിൽ എത്തി.. മുന്നിലുള്ള 21 പേർക്ക് ശേഷം ഞാൻ പേര് എഴുതി. എനിക്ക് ശേഷവും ഒരു 2 പേർ.. ഞാനും നഫീസയും പോയി ഭക്ഷണം കഴിച്ചു..അവൾ വീട്ടിൽ പോയി... ഞാൻ അവിടെ നിന്നു.. ഒരു 3 മണിയോടെ കാലാവസ്ഥ മാറാൻ തുടങ്ങി. തണുപ്പ് സഹിക്കാൻ പറ്റാതെയായി...
തണുത്തു വിറച്ചു ഇന്റർവ്യൂ പാനലിന്റെ മുൻപിൽ 5.01 ന്, തിരിച്ചു ഇറങ്ങുന്നത് 5.24 ന്... അത്രയും നേരം ഞങ്ങൾ എന്താണ് സംസാരിച്ചത് എന്നറിയില്ല.. എങ്കിലും ഇന്നത്തെ ഇന്റർവ്യൂ വെറുമൊരു പ്രഹസനം ആയിരുന്നില്ല... ക്ലാസ്സ്‌ എടുപ്പിച്ചു. ജീവിതത്തിൽ ആദ്യമായി ഗണിതത്തിലെ സംഖ്യാശ്രണികൾ ഞാൻ ക്ലാസ്സ്‌ എടുത്തു. അതും ക്രിയാത്മക വിദ്യാഭ്യാസത്തിന്റെ തത്വങ്ങൾ പൂർണമായും കൂട്ടിയോജിപ്പിച്ചു എടുത്തപ്പോൾ 2 മാസത്തിനപ്പുറമാണ് ഞാൻ മനസ്സ് അറിഞ്ഞൊരു ക്ലാസ്സ്‌ എടുക്കുന്നത് എന്ന സന്തോഷം എന്റെ കണ്ണിൽ വെള്ളം നിറയിച്ചു... ആ സമയത്ത് ഒരു കുട്ടിപോലും ക്ലാസ്സിൽ ഉണ്ടായിരുന്നില്ല. പക്ഷെ എനിക്കുമുൻപിൽ ഒത്തിരി കുട്ടികൾ ഉണ്ടായിരുന്നു... ഒരു ഫ്ലോയും തെറ്റാതെ ഞാൻ ക്ലാസ്സ്‌ എടുത്തു. തുടർന്നും ഒത്തിരി ചോദ്യങ്ങൾ ചോദിച്ചു. കുട്ടികൾ പഠിക്കേണ്ടത്, അധ്യാപകരുടെ ആവശ്യമാണെന്ന് ഞാൻ പറഞ്ഞത് പഠിച്ച എത്തിക്സും താല്പര്യവും ചൂണ്ടിയാണ്... ഒരു മടുപ്പുമില്ലാതെ പാനലിലെ അധ്യാപകരോട് താങ്ക്യു പറഞ്ഞു ഇറങ്ങുമ്പോൾ ചുരത്തിലെ കാണാൻ പോവുന്ന വിസ്മയങ്ങൾ മാത്രമായിരുന്നു... അതെ.. ആ ചുരം എനിക്ക് വെള്ളമൂടിയ പച്ചയുയുടുപ്പുകളെ കാണിച്ചു തന്നു.. ഈ പാട്ടും തണുപ്പും, അതിലേറെ വാട്സാപ്പ് ലെ ഈ എഴുതാനുള്ള എന്റേതായ ഇടവും മതി എനിക്ക്, എന്റെ ലോകത്തെ കെട്ടിപടുക്കാനും പഠിക്കാനുമെന്ന തിരിച്ചറിവിൽ തിരിച്ചു വീട്ടിലേക്ക്...

@സുബിൻ. കെ

ഇന്റെ H1D